ലോകത്തെ ഞെട്ടിച്ച്‌ പാകിസ്താൻ്റെ ‘ബ്രൈഡ് മാര്‍ക്കറ്റ്’; 12 – 18 വയസ്സുള്ള പെണ്‍കുട്ടികളെ ചൈനക്കാര്‍ക്ക് വില്‍ക്കുന്നത് 700 ഡോളറിന്: വിശദാംശങ്ങൾ വായിക്കാം

ദാരിദ്ര്യം ഒരു മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പറയുന്നത് വെറുതേയല്ല. സാമ്ബത്തിക ഞെരുക്കത്തില്‍ കൂപ്പുകുത്തിയ പാകിസ്താൻ്റെ ബ്രൈഡ് മാര്‍ക്കറ്റ് കഥകള്‍ നിലവില്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പാകിസ്താന്‍ ചൈനക്കാര്‍ക്ക് പണത്തിന് വില്‍ക്കുന്നുവെന്ന വാര്‍ത്ത മനഃസാക്ഷിയുള്ള ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല.

എന്തുകൊണ്ട് പെണ്‍മക്കളെ വില്‍ക്കുന്നു?

പാകിസ്താനിലെ സാമ്ബത്തിക ഞെരുക്കവും, അതിദാരിദ്ര്യവും തന്നെയാണ് ആളുകളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ വിലയിരുത്തുന്നു. പാകിസ്താൻ്റെ വിദൂര അതിര്‍ത്തി ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് പലപ്പോഴും സമ്ബന്നരായ ചൈനീസുകാര്‍ക്ക് ‘വിവാഹം’ എന്ന പേരില്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നത്. അതും പണം പറഞ്ഞുറപ്പിച്ച്‌.

‘1.5 ലക്ഷം രൂപയ്ക്ക് ഭാര്യ’!

പാകിസ്താൻ്റെ ബ്രൈഡല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രവരിക്കുന്ന പ്രധാന വാചകങ്ങളില്‍ ഒന്നാണ് ‘1.5 ലക്ഷം രൂപയ്ക്ക് ഭാര്യ’, കൂടെ സൗജന്യ മാതാപിതാക്കളും എന്നത്. പല കുടുംബങ്ങളും പെണ്‍കുട്ടികള്‍ക്കൊപ്പം ചൈനയിലേയ്ക്ക് കുടിയേറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്ന് ചൈനയിലേയ്ക്കുള്ള മനുഷ്യക്കടത്തിന്റെ ഏറ്റവും പുതിയ മുഖമാണിത്.

പാകിസ്താൻ്റെ രഹസ്യ ‘വധു വിപണി’

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്താൻ്റെ ഈ ബ്രൈഡല്‍ വിപണി പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതിൻ്റെ പ്രവര്‍ത്തനം വളരെ രഹസ്യമായിരുന്നു. അടുത്തിടെയാണ് ഈ പ്രവര്‍ത്തനങ്ങളെ പറ്റി പുറംലോകത്തിന് സൂചനകള്‍ ലഭിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി പങ്കിടുന്ന പല പാക് ഗ്രാമങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു ആചാരമായി പരിണമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില പാകിസ്താനികളും, ചൈനീസ് ബ്രോക്കര്‍മാരും ആണ് ഈ ബ്രൈഡല്‍ വിപണിയെ സജീവമായി നിലനിര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

700 ഡോളര്‍ മുതല്‍ വധു

12 മുതല്‍ 18 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഈ കടുത്ത ചൂക്ഷണത്തിന് ഇരയാകുന്നവരില്‍ അധികവുമെന്ന് ഇന്ത്യ.കോം റിപ്പോര്‍ട്ട് പറയുന്നു. 700- 3,200 ഡോളര്‍ (2- 9 ലക്ഷം പാകിസ്താന്‍ റുപ്പി) വരെ വിലയിട്ടാണ് ഈ കച്ചവടമെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതിദാരിദ്ര്യത്തില്‍ നിന്ന് കുട്ടികളെയും, കുടുംബത്തെയും രക്ഷിക്കുന്നതിനാണ് പലരും ഈ നീച പ്രവര്‍ത്തികള്‍ക്കു കൂട്ടുനില്‍ക്കുന്നത്. എന്നാല്‍ നടക്കുന്നത് ഇതിലും മോശമാണ്.

പാക് പെണ്‍കുട്ടികളുടെ അവസ്ഥ

വിവാഹത്തിൻ്റെ പേരില്‍ ചൈനയില്‍ എത്തുന്ന ഈ പെണ്‍കുട്ടികളില്‍ അധികവും പിന്നീട് ജീവിക്കുന്നത് ഒരു അടിമകളെ പോലെയണ്. ചിലര്‍ വീട്ടു ജോലിക്കാരായി മാറുമ്ബോള്‍, മറ്റു ചിലര്‍ ലൈംഗിക അടിമകളായി പരിണമിക്കുന്നു. കൂടെ വരുന്ന കുടുംബങ്ങള്‍ക്ക് പിന്നീട് ശ്രമിച്ചാല്‍ പോലും ഈ പെണ്‍കുട്ടികളെ കാണാന്‍ പോലും കിട്ടുന്നില്ല.

കണക്കുകള്‍ പെരുകുന്നു

വിവാഹത്തിൻ്റെ പേരില്‍ അതിര്‍ത്തി കടക്കുന്ന ഈ അടിമക്കച്ചവടം വര്‍ഷംതോറും ശക്തിപ്രാപിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. 2019-ല്‍, ‘വിവാഹം’ എന്ന വ്യാജേന 629 ലധികം പെണ്‍കുട്ടികള്‍ ഇങ്ങനെ പാക് അതിര്‍ത്തി കടന്ന ചൈനയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രാദേശിക ഗുണ്ടാസംഘങ്ങളും ഈ പ്രവര്‍ത്തികള്‍ക്കു കൂട്ടുനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയ്ക്കു പുറമേ അസര്‍ബൈജാന്‍ പോലുള്ള മറ്റ് രാജ്യങ്ങളിലേയ്ക്ക് പാക് ബ്രൈഡല്‍ മാര്‍ക്കറ്റിൻ്റെ കരങ്ങള്‍ നീളുന്നുവെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *