എല്ലാ ഓർമ്മകളും ഒരുപക്ഷേ മധുരമുള്ളതായിരിക്കണം എന്നില്ല. ചില ഓർമ്മകള്‍ ഒന്നും മറക്കുവാൻ സാധിച്ചിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിക്കാറുണ്ട്.ഇത്തരം സാഹചര്യങ്ങളിലാണ് മറവി ഒരു അനുഗ്രഹമായി വന്നുഭവിക്കുന്നത്. എന്നാല്‍ നടി ഭാനുപ്രിയയുടെ ജീവിതത്തെ മുറിക്കുള്ളില്‍ ആക്കിയ മറവി എന്ന അവസ്ഥ അനുഗ്രഹമോ ശാപമോ എന്ന ആർക്കും അറിയില്ല.
എന്നാല്‍ ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെയാണ് നടിയെ ഈ അവസ്ഥ ബാധിച്ചു തുടങ്ങിയത് എന്നത് മറ്റൊരു സത്യം. 58 വയസ്സ് മാത്രം പ്രായമുള്ള നടി. ഇനിയും മുന്നോട്ട് ഏറെ കഥാപാത്രങ്ങള്‍ സമ്മാനിക്കും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ താനാരാണെന്നോ തന്റെ പേര് എന്താണെന്നോ ഈ ലോകം എന്തെന്നും അറിയാതെ ജീവിക്കുന്നു.
1998ല്‍ ആയിരുന്നു ഭാനുപ്രിയയുടെ വിവാഹം കഴിഞ്ഞത്. അന്ന് നടിക്ക് പ്രായം 31. ഡിജിറ്റല്‍ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശലിനെയാണ് അവർ വിവാഹം കഴിച്ചത്.. ഭർത്താവിന്റെയും ഒരു കലാ കുടുംബം ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ സുമതി കൗശല്‍ ലോസ് ആഞ്ചലസില്‍ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു.ഭർത്താവ് ഒരു സിത്താർ വാദകൻ കൂടിയായിരുന്നു.
എന്നാല്‍ ആ ദാമ്ബത്യം നീണ്ടുനിന്നത് വെറും ഏഴ് വർഷങ്ങള്‍ മാത്രമാണ്. ഇതിനിടയില്‍ ഇരുവർക്കും അഭിനയ എന്ന ഒരു മകളും ഉണ്ടായി. മകളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും അമേരിക്കയിലെ തന്റെ ജീവിതത്തെക്കുറിച്ചും എല്ലാം ഭാനുപ്രിയ സംസാരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്. അമ്മയുടെ ഇഷ്ടത്തിലായിരുന്നു അമേരിക്കയില്‍ നിന്നും വിവാഹം കഴിച്ചതെന്നും അവിടെയെത്തിയ തനിക്ക് ആദ്യം നേരിട്ട് ഒരു പ്രശ്നം അവിടുത്തെ ജീവിതശൈലി ആയിരുന്നു.
ഡ്രൈവിംഗ് പോലും അറിയാതെയാണ് താൻ വിവാഹത്തിനുശേഷം ഭർത്താവിനൊപ്പം അമേരിക്കയില്‍ എത്തിയത്. അന്ന് എല്ലാത്തിനും പിന്തുണച്ചത് ആദർശ് ആയിരുന്നു. ഡ്രൈവിംഗ് അറിയില്ല എന്നതായിരുന്നു നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി. അന്ന് തന്നെ പുറത്തുകൊണ്ടു പോവുകയും എല്ലാം ഭർത്താവാണ്. അമേരിക്കയിലെ ഒഴിവ് ദിവസങ്ങള്‍ വളരെ മനോഹരമായിരുന്നു എന്നും തങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്കള് ചെയ്യുമായിരുന്നു എന്നും നടി ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
വിവാഹമോചിതരായിട്ടും മകളുടെ കാര്യത്തിന് ഇരുവരും എന്നും ഒറ്റക്കെട്ടായിരുന്നു. മകളെ നൃത്തവും പാട്ടും എല്ലാം പഠിപ്പിക്കണം എന്നും രണ്ടുപേരും ആഗ്രഹിച്ചു. പക്ഷേ മകള്‍ക്ക് ഇഷ്ടവും താല്പര്യവും പഠനത്തോട് ആയിരുന്നു. അങ്ങനെ ഉയർന്ന വിദ്യാഭ്യാസത്തിന് മകള്‍ ലണ്ടനിലേക്ക് പോയി. ഭർത്താവ് മരിച്ച വിവരം അറിഞ്ഞ ഒരു നോക്ക് കാണാനായി ഭാനുപ്രിയയും അമേരിക്കയിലേക്ക് ഓടിയെത്തി. എന്നാല്‍ അച്ഛൻ മരിച്ച ശേഷം മകള്‍ വിദേശത്തുതന്നെ പഠനം തുടരാനായി പോയി. പിന്നീട് സിനിമകളില്‍ ഒന്നും ഭാനുപ്രിയ അത്രകണ്ട് സജീവമായിരുന്നില്ല. പതിയെ പതിയെയാണ് മറവി എന്ന ഈ രോഗം ഭാനുപ്രിയയെ കീഴടക്കിയത്.
